ഇന്നലെ (30-10-2009) ദുബായിലെ Majestic Hotelൽ വെച്ച് ശശിയേട്ടന്റെ (കൈതമുള്ള്) പുസ്തകത്തിന്റെ പ്രകാശനം നടന്നു. ചിത്രങ്ങൾ ഇവിടെ കാണുക http://uaemeet.blogspot.com/2009/10/blog-post_31.html
ഒരാഴ്ച്ച മുൻപ് Blog എഴുത്തുകാരനായ പാർത്ഥേട്ടൻ വിളിച്ചു പറഞ്ഞതു കൊണ്ട് ഞാനും പോവാൻ തീരുമാനിച്ചു. എല്ലാവരെയും ഒന്നു നേരിൽ കാണാൻ ഉള്ള അവസരം കളയെണ്ടാ എന്നും തോന്നി. മട്ടു Blogers ആയ "പുള്ളിപുലി" സമീർ, രഞ്ഞിത്, നൗഷാദ് എന്നിവരോടൊപ്പം ഞാനും സമീറിന്റെ വണ്ടിയിൽ സ്ഥലത്തെത്തി. hotelന്റെ വാതിൽക്കൽ തന്നെ വിശാലമായി ചിരിച്ചുകൊണ്ട് വിശാലൻ! പണ്ടേ കൂട്ടുകാർ എന്ന മട്ടിൽ ചെന്നു കൈ കൊടുത്തു. "ഇവനാരടെ" എന്ന ചോദ്യം മനസ്സിലടക്കിയെങ്കിലും കണ്ണിൽ തെളിഞ്ഞതു കണ്ടപ്പോൾ പേരു പറഞ്ഞു. ഒന്നും മനസ്സിലായിക്കാണില്ലെങ്കിലും വിശാലമായി ചിരിച്ചു സ്വാഗതം ചെയ്തു മൂപ്പർ!
പിന്നെ ഞങ്ങൾ "യംഗ്സ്റ്റേർസ്സ്" (പയ്യൻസിന്റെ ചിലവിൽ ഞാനും യംഗ്സ്റ്റർ!) പുറത്തുനിന്നു കത്തി വെചു. എത്തുന്നവർക്കെല്ലാം ഇരിക്കാൻ സ്ഥലം കാണുമോ എന്നു സംശയിച്ചാണു ചെന്ന തെങ്കിലും ഹാൾ കണ്ടപ്പോൾ സംശയം മാറി. പേർ റജിസ്റ്റർ ചെയ്തു. ഒരു കസേരയിൽ പോയിരുന്നു. പുറത്തു സംസാരിച്ചു കൊണ്ടു നിന്നപ്പോൾ വന്ന ഒരാൾ എന്റെ ശ്രദ്ധ പ്രതേയ്കം ആകർഷിച്ചിരുന്നു. അലസമായ ഭാവത്തോടെ വളരെ സൗമ്യനായി നിന്ന ഒരാൾ. എന്തു കൊണ്ടോ എനിക്ക് ആളെ പരിചപ്പെടണമെന്നു തോന്നി. ഒഴിഞ്ഞു കിടക്കുന്ന കസേരകൾ നിരവധിയുണ്ടായിരുന്നെങ്കിലും അദ്ദേഹം എന്റെ അടുത്തു വന്നിരുന്നു! ഞാൻ പേരു ചോദിച്ചു. "നമസ്കാർ" എന്ന Blog പേരു പറഞ്ഞു. എനിക്കറിയില്ലായിരുന്നു. പക്ഷെ എന്തോ ഒരടുപ്പം തോന്നി. വീട്ടിൽവന്നാദ്യം ചെയ്തത് അദ്ദേഹത്തിന്റെ Post നോക്കുകയായിരുന്നു. അപ്പോൾ തോന്നലിൽ കാര്യമുണ്ടെന്നു മനസ്സിലായി - ഞങ്ങൾക്കു ചില സാമ്യങ്ങളുണ്ട്!
പിന്നീട് ശ്രീ. ഇബ്രാഹിം കുട്ടിയുടെ സിതാർ സംഗീതം. രണ്ടുവർഷങ്ങൾക്കു മുൻപാണ് ഇതിനുമുൻപ് ദുബായിൽ അവസാനമായി ഒരു സിതാർ സംഗീതം കേൾക്കുന്നത്. കേൾവിക്കാരെക്കുറിച്ച് ഒരു മുൻധാരണ വെച്ചുകൊണ്ടാവും അദ്ദേഹം രാഗങ്ങൾ വായിക്കാൻ തിരഞ്ഞെടുത്തത് എന്നു തോന്നി. ഹംസധ്വനി രാഗത്തിൽ ആരംഭിച്ച അദ്ദേഹം, പുസ്തക പ്രകാശനത്തിനു ശേഷം ദർബാരി കാന്നഡ രാഗത്തിലാണു അവസാനിപ്പിച്ചതെന്നു തോന്നുന്നു.
പുസ്തകപ്രകാശനം ലളിതമായിരുന്നു. സദാശിവൻ അംബലമേടിന്റെ നിരീക്ഷണങ്ങൾ താൽപര്യമുണർത്തുന്നതായിരുന്നു. ജ്യോതികുമാറിന്റെ പ്രഭാഷണം പഴയ ഒരു വിദ്യാർത്ഥി നേതാവിനെ ഓർമയിൽ കൊണ്ടുവന്നു. അദ്ദേഹം പറഞ്ഞ ഒരു കാര്യം, കൈതമുള്ളിന്റെ ജീവിതത്തിൽ കടന്നുവന്ന സ്ത്രീകൾ സർഗ്ഗത്മകമായ ഇടപെടലുകൾ നടത്തിയിരുന്നെങ്കിൽ ഇതിലും മികച്ച അനുഭവതീഷ്ണതയോടെ എഴുതാൻ കഴിഞ്ഞേനെ എന്നാണ്. ഒരെഴുത്തുകാരന്റെ ജീവിതത്തിൽ സർഗ്ഗാത്മകതയുടെ തീപ്പൊരിയുമായി ഒരു സ്ത്രീ കടന്നു വന്നാൽ ചിലപ്പോൾ എഴുത്തുകാരനു അതിജീവിക്കാൻ കഴിഞ്ഞെന്നു വരില്ല; അയാൾ ശരിക്കും ഹ്രുദയത്തിൽ നനവും, കവിത്വവുമുള്ളവനാണെങ്കിൽ. പുസ്തകം പ്രകാശനം ചെയ്ത ഘാനിം എന്ന അറബിനെക്കുറിച്ചുള്ള വിശേഷണങ്ങൾ അദ്ഭുതപ്പെടുത്തി. പുസ്തകം ഏറ്റു വാങ്ങിയ സുന്ദരി സിന്ധുവിനെ എനിക്കു പരിചയമില്ല എന്നുറപ്പാണ്. പക്ഷെ എവിടെയോ കണ്ടപോലെ...
വിശാലേട്ടന്റെ അശംസകളിൽ പുള്ളി പറഞ്ഞ കാര്യം ചിരിയും ചിന്തയും ഉണർത്തി. വിശാലനു എല്ലാ കാര്യങ്ങളെയും ഒരു ചിരിയോടെ പറയാൻ കഴിയും എന്നുള്ളതു തന്നെ അദ്ദേഹത്തിൂന്റെ വലിയ ഗുണം. സത്യത്തിൽ എനിക്കും തോന്നിയിരുന്നു- കൈതമുള്ളിന്റെ "കാന്ത" എങ്ങനെയാവും ഈ കുറുപ്പുകളെ സ്വീകരിച്ചതെന്ന്. ഇത്തരം ഒരു തുറന്നെഴുത്തിന്, കുടുംബത്തിന്റെ നല്ല പിന്തുണ അദ്ദേഹത്തിനു കിട്ടിയിട്ടുണ്ടെന്നുറപ്പ്.
പുസ്തകപ്രകാശനത്തിനു ശേഷം തുടർന്ന സിതാർ കച്ചേരി ഞാൻ ഹാളിന്റെ വശത്തുള്ള dining area യിൽ ഇട്ടിരുന്ന കസേരയിൽ ചാരിയിരുന്നു കൊണ്ട് കേട്ടു. കണ്ണിൽ നിറയെ സൗന്ദര്യവും ആസ്വദിച്ച്, കാതിൽ സംഗീതവുമായി ഒരു ലോകത്തിങ്ങനെ മയങ്ങി ഇരുന്നു. പിന്നെ നിതിൻ വാവയുടെ വയലിൻ വായന. (ആദ്യം post ചെയ്തപ്പോൾ ഒരു തെറ്റു പറ്റി..നിതിൻ വാവയുടെ വയലിൻ വായനയെക്കുറിച്ചു പറഞ്ഞില്ല). നിതിനു സംഗീതത്തിൽ നല്ല ഭാവി ഉണ്ട് എന്നോർമ്മിപ്പിക്കുന്നതായിരുന്നു ആ കൊച്ചുമിടുക്കന്റെ പ്രകടനം. ഓർമ്മയിൽ നിന്നും ഒഴിഞ്ഞു പോവേണ്ടതല്ല അവന്റെ സംഗീതം.
കുറെക്കഴിഞ്ഞു DC Booksന്റെ പുസ്തകശാലയിൽ പോയി ശശിയേട്ടന്റെ പുസ്തകം വാങ്ങിച്ചു, അദ്ദേഹത്തിന്റെ കയ്യൊപ്പിട്ട് പുസ്തകം വാങ്ങിച്ചു. അദ്ദേഹത്തിനു സന്തോഷം തോന്നിക്കാണും. അദ്ദേഹത്തെ മുൻപരിചയമില്ലാത്ത എന്റെ പ്രതീക്ഷയിൽ നിന്നും വിപരീതമായി സൗമ്യതയോടും, ലാളിത്യത്തോടും സംശാരിക്കുന്ന അദ്ദേഹതെ എനിക്കു വളരെ ഇഷ്ടപ്പെട്ടു. 36 വർഷം ഗൾഫിൽ ജീവിച്ച് നേടിയ സൗഭാഗ്യങ്ങൾ അവേശത്തോടെ പ്രകടിപ്പിക്കുന്ന ഒരു ശരാശരി ഗൾഫ്കാരനെ അല്ല ഞാൻ കണ്ടത്, അനുഭവങ്ങൾ ഇരുത്തം വരുത്തിയ പാകതയാർന്ന ഒരാളെയാണ്. അതുകൊണ്ടാവണം, എനിക്കാവുമ്പോൽ അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ എനിക്കു തോന്നിയത്.
DC Books stallൽ തിരക്കു കുറഞ്ഞപ്പോൾ പിന്നെയും പോയി രണ്ടു പുസ്തകങ്ങൾ എടുത്തു- "എന്റെ പ്രീയപ്പെട്ട കഥകൾ" എന്ന സീരീസിൽ ഇറങ്ങിയ, പദ്മരാജന്റെ പുസ്തകവും, ആനന്ദിന്റെ "പരിണാമത്തിന്റെ ഭൂതങ്ങൾ" എന്ന പുസ്തകവും.
പിന്നെ ഭക്ഷണം. നന്നായിരുന്നു. ബുഫെയിൽ വരിനിൽക്കുമ്പോൾ സ്വപ്നം കണ്ടു. ആരെയോ തിരയുന്നപോലെ നോക്കിക്കൊണ്ട് ഇറങ്ങിപ്പോവുന്ന കണ്ണുകൾ. ചുവർഭിത്തിയിൽ Jimi Hendrix ന്റെ ചിത്രം. പുറകിൽ നിൽക്കുന്ന മിടുക്കന്മാരായ കുട്ടികൾ MJ യുടെ പുതിയ ഫിലിം - This is it- നെക്കുറിച്ചു പറയുന്നു. ഫിലിം ദുബയിൽ release ചെയ്ത്തു എന്നു ഞാൻ അവരോടു പറഞ്ഞു. ചുള്ളന്മാർ കാണാൻ പോകുമായിരിക്കും..
ഊണു കഴിഞ്ഞു പിന്നെയും സീറ്റുകളിലേക്ക്... സ്റ്റേജിൽ മിടുക്കിക്കുട്ടി അഭിരാമിയുടെ പാട്ട്..എല്ലാ നിഷ്കളങ്കതയും അവളുടെ പാട്ടിലും, കണ്ണിലും... വാരിയെടുത്തുമ്മ വെക്കാൻ തോന്നിപ്പോവുന്ന കുഞ്ഞ്...അവൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുമ്പോൾ ഞാൻ അവളുടെ അച്ചന്റെ മുഖത്തേക്കു നോക്കി; അവിടുണ്ടായിരുന്നതിൽ ഏറ്റവും സംത്രപ്ത മുഖം, നിറഞ്ഞ മനസ്സ്!
അതുകഴിഞ്ഞു, കൈപ്പള്ളിയുടെ ഫോട്ടോ പ്രദർശനം. നല്ല ചിത്രങ്ങൾ. HDRI യുടെ സാധ്യതകൾ മനസ്സിലായി. കൈപ്പള്ളിയോടു നല്ല അസൂയയും തോന്നി..ഒരു architectന്റെ തിരക്കിനിടയിൽ അയാൾക്കെപ്പോഴാണ് ഇതൊക്കെ പഠിക്കാനും, പരീക്ഷിക്കാനും സമയം..! അദ്ദേഹത്തിന്റെ ചോദ്യത്തിനു, കുസ്രുതിച്ചോദ്യമെന്നു കരുതി ഞാൻ ഒരു പമ്പര വിഡ്ഢിത്തം എഴുന്നെള്ളിച്ചു! (By the way, internetൽ തപ്പി കണ്ടുപിടിച്ച ഒരു HDRI tutorial (Canon EOS400Dക്കു വേണ്ടി. പക്ഷെ മറ്റു പല modelകൾക്കും applicable ആണ്.) ഇവിടെ ചേർക്കുന്നു.
http://theowl84.blogspot.com/2007/11/hdr-with-canon-eos-400d.html
അതുകഴിഞ്ഞു വിൽസൻ ചൊൽക്കാഴ്ച്ചക്കു സ്റ്റേജിൽ കയറിയപ്പോൾ കൃത്യം ഫോറ്റോഗ്രാഫർ Oliver വിളിച്ചു. അയാൾ city centerൽ എത്തിയത്രെ. ആരോടും യാത്ര പോലും പറയാൻ നിൽക്കാതെ ഇറങ്ങി...
കുറെ നല്ല നിമിഷങ്ങൾ കിട്ടി..കുറെ നഷ്ടപ്പെടുകയും ചെയ്തു... എന്നാലും സന്തോഷം.
പുസ്തകം വായിച്ചു എനിക്കു തോന്നിയത് രാവിലെ കുറിച്ചത് ഇവിടെ (http://malayalam-bookreaders-club.blogspot.com/)
പരിപാടിയുടെ ചിത്രങ്ങൾ ഇവിടെ.. (http://uaemeet.blogspot.com/2009/10/blog-post_31.html)
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Friday, 30 October 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment